Thursday, January 27, 2011

ദി മെട്രോ റിവ്യൂ - The Metro Review

Share
പരുത്തിക്കാടന്‍ ഷാജി.ഈ പേര് കേട്ടാല്‍ കൊച്ചി നഗരവാസികള്‍ ഒന്നും വിറക്കും.ഫ്രെഡി.ദെ ഇപ്പൊ പറഞ്ഞ ഷാജിയുടെ നേരെ അനിയന്‍.അവനെ പറ്റി പറഞ്ഞാലും നാട്ടുകാര് വിറക്കും.ഈ പറഞ്ഞ ആളുകളേക്കാള്‍ ഭയങ്കരന്‍ ആണ് ബിപിന്‍ പ്രഭാകര്‍.ദി മെട്രോ  എന്ന ഏറ്റവും പുതിയ സിനിമയുടെ സംവിധായകന്‍.ഈ പേര് പറഞ്ഞാല്‍ കൊച്ചി നഗരം മൊത്തം വിറക്കില്ല.പക്ഷെ ഇതിന്‍റെ നിര്‍മ്മാതാവ് വിറക്കും.ദിലീപ് എന്ന ബുദ്ധിയുള്ള നിര്‍മ്മാതാവിനെ ഇത്തവണ അടി പറ്റി.'മലര്‍വാടി' പോലെ ഒരു ചൂതാട്ടം ഇവിടെയും പയറ്റിയപ്പോള്‍ പ്രിയപ്പെട്ട ജനപ്രിയന് കാലിടറി.
 
"it could happen to you" - പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഇത് നിങ്ങള്‍ക്കും സംഭവിക്കാം.സിനിമയുടെ അണിയറക്കാര്‍ സിനിമയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. മൂന്നു ലക്ഷ്യങ്ങളുമായി മൂന്ന് പേര്‍.ചിത്രം തുടങ്ങുന്നത് ഒരു യുവ നേതാവിന്‍റെ കൊലപാതകത്തോടെ ആണ്.എന്തിനും ഏതിനും 'ഈ ഷാജിയെ തൊടാന്‍ നിങ്ങള്ക്ക് ആവില്ല മക്കളെ' എന്ന് പറയുന്ന പരുത്തിക്കാടന്‍ ഷാജി തന്നെയാണ് ഈ കൃത്യത്തിനു പിന്നില്‍. ഈ പരുത്തിക്കാടനെ അവതരിപ്പിക്കുന്നത്‌ പുതുതായി വില്ലന്‍ ശ്രേണിയിലേക്ക് കടന്നു വന്ന സുരേഷ് കൃഷ്ണ ആണ്.കുറ്റം പറയരുതല്ലോ..നല്ലവണ്ണം ബോറാക്കിയിട്ടുണ്ട്.തന്നെ കൊണ്ട് ചെയ്യാന്‍ പറ്റാത്തത് ആണ് സംവിധായകന്‍ തന്നത് എന്ന് മുഖത്ത് എഴുതി വെച്ചിട്ടുണ്ട്.
 
കേരളത്തില്‍ പാലക്കാട്ട് ഉള്ള ഒരു കൊച്ചു ഗ്രാമം.തിരുവല്ലാമല.ഒരു ഗള്‍ഫുകാരന്‍ നാട്ടിലേക്ക് വരുന്നു.അതിന്‍റെ സന്തോഷത്തില്‍ ആണ് വീട്ടുകാരും കൂട്ടുകാരും.സുരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സ്വന്തം വണ്ടിയില്‍ അവര്‍ എയര്‍പോര്‍ട്ടില്‍ പോകുന്നു.വിളിച്ചു കൊണ്ട് വീട്ടില്‍ വരുന്നു.എഴുതി തയ്യാറാക്കി എന്ന രീതിയില്‍ കുറെ സെന്റി സീന്‍സ്.അതും സുരാജ് അണ്ണന്റെ വക.ശരിക്കും കരയിച്ചു. ദെ, ഇത് എഴുതുബോഴും കണ്ണ് നിറയുന്നുണ്ട്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ആരുടെയോ ഒരു ബന്ധുവിന് കൊടുക്കാന്‍ ഒരു പൊതികെട്ട് ഈ ഗള്‍ഫുകാരന്റെ കൈയിലും കൊടുത്തു വിടുന്നു.(പാവം ഗള്‍ഫുകാരുടെ ഒരു കഷ്ടപാട്).അങ്ങനെ ഈ പൊതികെട്ട് കൊടുക്കാനായി കൂട്ടുകാര്‍ എല്ലാം യാത്ര തുടങ്ങുന്നു.വരാന്‍ പോകുന്ന സംഭവബഹുലമായ നിമിഷങ്ങളെ പറ്റി അറിയാതെ.. ഇവര്‍ 'നമ്മടെ ഷാജി' നടത്തുന്ന ഒരു കൊലപാതകം കലാപരിപാടി(ഒരു നാടകം മോഡല്‍ കൊലപാതകം) നേരില്‍ കാണുന്നു.കൂടാതെ വരുന്ന വഴിക്ക് എപ്പോഴോ ഷാജിയുടെ അനിയന്‍ ഫ്രെടിക്കിട്ടു ഒരെണ്ണം കൊടുക്കുകയും ചെയ്യുന്നു.പോരെ പൂരം.ഉറങ്ങുന്ന നഗരത്തില്‍ ഉറങ്ങാന്‍ കഴിയാതെ ജീവന്‍ രക്ഷിക്കാന്‍ ഓടുന്ന അഞ്ചു ചെറുപ്പക്കാര്‍.പുറകെ ഇവരുടെ ജീവന് വില പറയുന്ന ഗുണ്ടകള്‍.എല്ലാത്തിലും ഉപരിയായി സിറ്റി പോലീസ് കമ്മിഷണര്‍ ജോസഫ്‌ അലക്സാണ്ടര്‍ ഷാജിയെ കുടുക്കാന്‍ ഉള്ള വഴികളുമായി.
 
ഇന്റെര്‍വല്‍ കഴിഞ്ഞു കുറെ നേരം സംവിധായകന്‍റെ കൈയില്‍ പടം ഭദ്രമാണ്.പ്രേക്ഷകനും കഥാപാത്രങ്ങളുടെ മാനസികാവസ്ഥ കിട്ടുന്നുണ്ട്‌.പക്ഷെ എല്ലാം അധികം താമസിയാതെ തന്നെ തകിടം മറയും.സ്ഥിരം ഒരു ക്ലൈമാക്സില്‍ കൊണ്ട് പടത്തിന് ബ്രേക്ക്‌ ഇടും.സെന്റി സീനിനു വേണ്ടി ഉണ്ടാക്കിയ നീ എന്റെ മൊബൈല്‍ എടുത്തോ, നിനക്കുള്ള വിസ ഞാന്‍ തരാം, നീ ആ ഡ്രസ്സ്‌ വാങ്ങിച്ചോ.. ഇതെല്ലാം റൊമ്പ ഓവര്‍ ആയി തെരിയില്ലേയാ സംവിധായകാ? 
 
ഇതിന്‍റെ കുഴപ്പങ്ങള്‍ എടുത്തു എടുത്തു പറയാനാണേല്‍ കുട്ട കണക്കിന് ഉണ്ടാകും. ആ സാഹസത്തിനു മുതിരുന്നില്ല.ഒറ്റ വാക്കില്‍ പറയാം.തിരക്കഥയുടെ ബാല പാഠങ്ങള്‍ അറിയാത്ത ഒരാള്‍ ആണ് മിസ്റ്റര്‍ വ്യാസന്‍ എടവനക്കാട് എന്ന് മനസിലാക്കാന്‍ ഇതിലും നല്ല ഒരു തെളിവ് വേണ്ട.
 
ശരത് കുമാര്‍, ജഗതി,നിവിന്‍പോള്,ഭാവന,സുരാജ് അങ്ങനെ നീണ്ടു പോകുന്ന താരനിരയില്‍ അഭിനയിക്കാനറിയാത്ത നിരവധി പേര്‍ വേറെയും ഉണ്ട്. തങ്ങളെല്ലാം ഏതാണ്ട് വലിയ ഒരു കാര്യം ആണ് ചെയുന്നത് എന്ന രീതിയില്‍ ആണ് എല്ലാവരും അഭിനയിക്കുന്നത്.നല്ലൊരു തിരക്കഥയുടെ ബലമില്ലാതെ തട്ടി കൂട്ടുന്ന ഇമ്മാതിരി പടങ്ങള്‍ക്ക് തല വെയ്ക്കാത്തവരോടും ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ..ഇത് നിങ്ങള്‍ക്കും സംഭവിക്കാം !   
 
 
VERDICT : 2/5 -  ഇതില്‍ കൂടുതല്‍ ഇനി എന്ത് പറയാന്‍ ?